2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

ഒന്നരപ്പതിറ്റാണ്ട് പിന്നിട്ട ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു
Posted on: 10 Sep 2010


അരീക്കോട്: ടൗണ്‍ സുന്നി മസ്ജിദിലെ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ട ഇഫ്താര്‍ വിരുന്ന് സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്നു. ഒന്നിന് തുടങ്ങി റംസാന്‍ അവസാനിക്കുന്നത് വരേയുള്ള ഈ ഇഫ്താര്‍ വിരുന്നില്‍ ദിനംപ്രതി ശരാശരി 300 മുതല്‍ 350 പേര്‍ വരെ പങ്കെടുക്കുന്നുണ്ട്.

സാധാരണ പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇഫ്താറുകള്‍ക്ക് പള്ളി കമ്മിറ്റിയാണ് നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ഇവിടെ അരീക്കോട് ടൗണിലെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണിത് നടക്കുന്നത്. തീര്‍ത്തും സന്നദ്ധ സേവനമായി നടത്തിവരുന്ന ഈ നോമ്പ്തുറയ്ക്ക് ചായ, തരിക്കഞ്ഞി തുടങ്ങിയവ പള്ളിവളപ്പില്‍ വെച്ചുതന്നെ പാകംചെയ്യുന്നു. കട്‌ലറ്റ്, സമൂസ തുടങ്ങിയ പലഹാരങ്ങളും പഴവര്‍ഗങ്ങളും പുറത്തുനിന്ന് വാങ്ങും. നോമ്പ് തുറക്കാനാകുമ്പോഴേക്കും ഓരോ പാത്രത്തിന് മുന്നിലും ഓരോരുത്തരായി ചെന്നിരിക്കും. മഗ്‌രിബ് ബാങ്ക് മുഴങ്ങുന്നതോടെ കൂട്ടമായി നോമ്പ്തുറക്കും.

അരീക്കോട് ടൗണിലെ കച്ചവടക്കാര്‍ക്കും കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കുമൊക്കെ പള്ളിയിലൊരുക്കുന്ന ഈ സംവിധാനം വളരെയേറെ അനുഗ്രഹമാണ്. ഒരു പ്രത്യേക സംഘടനയുടെയോ കമ്മിറ്റിയുടെയോ പിന്തുണയില്ലാതെ റംസാന്‍ ആരംഭത്തോടെ സ്വയം മുന്നോട്ടുവരുന്ന ഒരു സംഘം ചെറുപ്പക്കാര്‍ കഴിഞ്ഞ 15 വര്‍ഷമായി നടത്തിവരുന്ന ഈ നോമ്പുതുറ വേറിട്ട അനുഭവമായി മാറിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ